Friday 7 December 2012

തൊഴിൽ രഹിതരായ യുവതികൾക്ക്‌ പുതിയ ബിസിനെസ്സ്‌ അവസരവുമായി കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രാലയം വരുന്നു!


ന്യൂ-ഡെൽഹി : തൊഴിൽ രഹിതരായ യുവതികൾക്ക്‌ പുതിയ ബിസിനെസ്സ്‌ അവസരവുമായി കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രാലയം.
 
വ്യവസായം : വിവാഹം

യോഗ്യത : നോട്ട്‌ ആപ്ലിക്കബിൾ

വ്യവസായ മേഖല : ഭർത്താവിന്റെ വീട്‌

ശമ്പളം : ഭർത്താവിന്റെ മാസശമ്പളത്തെ ആശ്രയിച്ചിരിക്കും!

പൊസിഷൻ/ജോലിസ്താനം : ഭാര്യ (ഭാര്യയുദ്ദ്യോഗം)

ജോലി(വിശദവിവരങ്ങൾ) : വീട്‌ മേൽനോട്ടം, ഭരണം(ഭർത്താവിനു മേൽ!), ലഹള(പാത്രം എറിഞ്ഞുടക്കൽ തുടങ്ങിയവ),   പ്രസവം

താൽപര്യമുള്ളവർ ബയോഡേറ്റ സഹിതം അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ 2013 ജനുവരി മുതൽ ക്ഷണിച്ചുകൊള്ളുന്നു. ഒൺല്യ്‌ൻ അപേക്ഷളും സ്വീകരിക്കപ്പേടുന്നതായിരിക്കും! വേഗമാകട്ടെ!

ലേബൽ: ഭാര്യമാർക്ക്‌ മാസവരിമാനം നൽകണമെന്ന നിയമവുമായ്‌ കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രാലയം വരുന്നു.  ചുരുക്കം പറഞ്ഞാൽ യന്ത്രത്തിൽ പണം ഇട്ട്‌ പെപ്‌സി വാങ്ങിക്കുടിക്കുമ്പോൾ ഉള്ള അനുഭൂതിയായിരിക്കും ഇനി ഭാര്യാ-ഭർതൃ ബന്ധം എന്ന് കേൾക്കുമ്പോൾ.
ഭർത്താവിനു 'മാത്രം' ആവിശ്യമായ പ്രസവം, ഭക്ഷണം തുടങ്ങിയവക്കുള്ള പലിശയും ശമ്പളവും ഭാര്യക്ക്‌ നൽകുമ്പോൾ തിരികെ സംരക്ഷണത്തിനും വീട്ടിൽ താമസതിനുള്ള വാടകയും മറ്റും തിരിച്ചും നൽകണമല്ലോ അല്ലേ?
സ്ത്രീകളുടെ വോട്ടിൽ ഉന്നം വച്ചാണിങ്ങനെയൊരു ബിൽ എങ്കിൽ ബഹുമാനപ്പേട്ട ഭരണ കാപാലികന്മാരെ നിങ്ങൾക്ക്‌ തെറ്റി! സാമ്മാന്യ ബുദ്ദിയും വിവരവും ഉള്ള ഒരു സ്ത്രീകളും ഇതിനു കൂട്ട്‌ നിൽക്കില്ല. സ്ത്രീയെ കിടപ്പ്‌മുറിയിലെ വെറുമൊരു യന്ത്രമായ്‌ കാണുന്നവർക്ക്‌ മാത്രമെ ഇങ്ങനെ ഒരു ആശയത്തെ പിന്താങ്ങാൻ കഴിയൂ. എന്നാൽ ഒരു കാര്യം വ്യക്ത്മാണ്. അവർക്ക്‌(ക്കേന്ദ്ര വനിത-ശിശു ക്ഷേമമന്ത്രാലയം) എന്തൊക്കെയൊ നല്ല കാര്യങ്ങൾ ചെയ്യണമെന്നുണ്ട്‌. തമസ്സിൽ നിന്ന് വെളിച്ചത്തിലേക്ക്‌ വ്വന്ന് അവക്കതിനാകട്ടെ എന്നു ആശംസിക്കുന്നു.

Wednesday 24 October 2012

ദ്‌ സാൾട്ടി കോഫ്ഫി

അവൻ അവെള ഒരു പാർട്ടിയിൽ വച്ചാണു കണ്ടത്. കുെറ െചറുപ്പക്കാർ അവെളത്തെന്ന ശര്ദ്ദിക്കുന്നുണ്ടായിരുന്നു. എന്നാൽ വളെര ലളിതേവഷധാരിയായിരുന്ന അവെന ആരും േനാക്കിയിരുന്നിലല്. പാർട്ടിയുെട അവസാനം അവൻ തെന്റെയാപ്പം ഒരു േകാഫ്ഫിക്കായി അവെള ക്ഷണിച്ചു. അവൾക്കത് വളെര ആകസ്മികമായിരുന്നു. എന്നാൽ സാമ്മാനയ്മരയ്ാദേയാടുകൂടി അവൾ സമ്മതിച്ചു.
അവർ ഒരു മേനാഹരമായ േകാഫ്ഫി-േഷാപ്പിേലക്കുേപായി. എന്നാൽ അവെനെന്തങ്കിലും സംസാരിക്കാൻ തെന്ന ഭയമായിരുന്നു. അവൾക്ക് വളെര അസവ്സ്തയായിരുന്നു. തെന്ന വീട്ടിേലക്ക് േപാകാൻ അനുവദിച്ചിരുെന്നങ്കിൽ എന്നവൾ ആഗര്ഹിച്ചു.... െപെട്ടന്നവൻ െവയ്റ്റേറാടു േചാദിച്ചു "കുറച്ചു ഉപ്പ് തരെമാ? േകാഫ്ഫിയിലിടാനായിരുന്നു." എലല്ാവരും അവെനത്തെന്ന തുറിച്ചുേനാക്കി; എതര് വിചിതര്ം! അവെന്റമുഖം ചുവന്നുതുടുത്തു. എന്നാൽ അവൻ േകാഫ്ഫിയിൽ ഉപ്പിട്ടുതെന്ന കഴിച്ചു! അവൾ കൗതുകേത്താെട േചാദിച്ചു: "ഉപ്പിട്ട േകാഫ്ഫിേയാ?" അവൻ മറുപടിപറഞ്ഞു: "ഞാൻ ഒരു കുട്ടിയായിരുേന്ന്പ്പാൾ ഒരു കടൽത്തീരത്തിനടുത്തായിരുന്നു ഞങ്ങൾ താമസ്സിച്ചിരുന്നത്. എനിക്ക് കടലിൽ കളിക്കുന്നത് വളെര ഇഷ്ടമായിരുന്നു. കടലിെന്റ രുചി ഞാനനുഭവിച്ചിരുന്നു, േകവലം ഈ ഉപ്പിട്ട േകാഫ്ഫിേപാെല. ഇേപ്പാൾ ഉപ്പിട്ട േകാഫ്ഫി കഴിക്കുേമ്പാൾ, ഞാെനെന്റ ബാലയ്കാലെത്തക്കുറിച്ചും, ജന്മനാടിെനക്കുറിച്ചും, അവിെട ഇേപ്പാഴും ജീവിക്കുന്ന എെന്റ അച്ചനമ്മമാെരയും ഓർക്കും. എലല്ാേയ്പ്പാഴും അവ എെന്റ നഷ്ടങ്ങളാണു". പറഞ്ഞുെകാണ്ടിരിക്കുേമ്പാൾ അവെന്റ കണ്ണുനിറയുന്നുണ്ടായിരുന്നു.
അവെള അത് ആഴത്തിൽ സ്പർശിച്ചു. ഇെതലല്ാം അവെന്റ ഹൃദയത്തിെന്റ ഉള്ളിൽനിന്നുവരുന്ന ആത്മാർദ്ധ്തമായ വികാരങ്ങളാവണം. ഒരാൾ തെന്റ ഗര്ിഹാതുരതവ്ം പങ്കുവക്കണെമങ്കിൽ, അവൻ തികച്ചും വീടിെന പരിചരിക്കുന്നവനും, ബന്ദ്ന്ദങ്ങൾക്ക് വിലകൽപിക്കുന്നവനും ആയിരിക്കും. അവളും തെന്റ ജന്മസ്തലെത്തക്കുറിച്ചും, കുടുംബെത്തക്കുറിച്ചും ബാലയ്കാലെത്തക്കുറിച്ചും ഒെക്ക പറഞ്ഞുതുടങ്ങി. അെതാരു മേനാഹരമായ സംഭാഷണമായിരുന്നു, ഒപ്പം അവരുെട പര്ണയത്തിെന്റ തുടക്കവും. കുറച്ചുകാലം അങ്ങെന കഴിഞ്ഞു. അവൻ തെന്റ കാഴ്ചപ്പാടുകൾെക്കലല്ാം അനുേയാഗയ്നാെണന്ന് അവൾക്ക് േബാദ്ദയ്മായി; അവൻ േസ്നഹിക്കുന്നവരുെട കാരയ്തിൽ വളെര ശര്ദ്ദാലുവും അതിലുപരി നെലല്ാരു വയ്ക്തിയും ആയിരുന്നു. എന്നാൽ എലല്െയ്പാഴും അവൾ അവെനക്കുറിച്ച് കൂടുതലയ് അറിയാൻ വിട്ടുേപായിരുന്നു! അവെന്റ ഉപ്പിട്ട േകാഫ്ഫിക്ക് നന്ദി!
എലല്ാേയ്പ്പാഴേത്തയും േപാെലതെന്ന ഈ കഥയും അവസാനിച്ചു. രാജകുമാരെന രാജകുമാരി വിവാഹം കഴിച്ചു, പിെന്ന അവർ സേന്താഷേത്താെട ജീവിച്ചു... അവനുേവണ്ടി എലല്ാേയ്പ്പാഴും അവൾ ഉപ്പിട്ട േകാഫ്ഫി ഉണ്ടാക്കി.
നാൽപ്പത്‌ വർഷങ്ങൾക്കുേശഷം അവൻ േലാകേത്താടു വിടപറഞ്ഞു, അവൾക്കായ് ഒരു കത്തും ബാക്കിവച്ചിട്ട് : "എൻ പര്ിെയ, എേന്നാടു ക്ഷമിക്കൂ. ജീവിതത്തിൽ മുഴുവൻ ഞാൻ നിേന്നാട് നുണപറഞ്ഞു. ഇതായിരുന്നു ഞാൻ പറഞ്ഞ ആ ഒേരെയാരു വലിയ നുണ - ആ ഉപ്പിട്ട േകാഫ്ഫി. ആദയ്മായ് നമ്മൾ കണ്ടുമുട്ടിയേതാർക്കുന്നുെണ്ടാ? എനിക്കാസമയം വളെര ഭയമായിരുന്നു. യദാർത്ഥത്തിൽ എനിക്കുകുറച്ച് മധുരമായിരുന്നു എനിക്കാവിശയ്ം; എന്നൽ ഞാനുപ്പായിരുന്നു പറഞ്ഞത്. അത് മാറ്റിപ്പറയാൻ എനിക്ക് വളെര പര്യാസമായിരുന്നു, അതിനാൽ അങ്ങെനതെന്ന ഞാൻ മുൻേപാട്ടുേപായി. ഞാെനാരിക്കലും ചിന്തിച്ചിരുന്നിലല് അതായിരിക്കും നമ്മുെട സംഭാഷണത്തിെന്റ തുടക്കെമന്ന്! ജീവിതത്തിൽ കുേറേയെറ സമയങ്ങളിൽ ഞാൻ സതയ്ം പറയാൻ ശര്മിച്ചിരുന്നു, പെക്ഷ എനിക്കതിനു കഴിഞ്ഞിലല്, കാരണം ഒരിക്കലും ഒന്നിെനക്കുറിച്ചും നുണപറയിെലല്ന്ന് ഞാൻ വാക്ക് തന്നിരുന്നു.. ഇെപ്പാ ഞാൻ മരിക്കുകയാണു, ഒന്നിേനയും ഭയക്കുന്നിലല്; സതയ്ം നീയറിയണം : എനിക്ക് ഉപ്പിട്ട േകാഫ്ഫി ഇഷ്ടമായിരുന്നിലല്, വളെര അരുചിയാണതിനു.. എന്നാൽ ജീവിതത്തിൽ വലിെയാരുഭാഗം ഞാനത് ഉപേയാഗിച്ചു! നമ്മൾ കണ്ടുമുട്ടിയേപ്പാൾ െതാട്ട്! ഒരിക്കലും എനിക്കതിൽ ദു:ഖം േതാന്നിയിട്ടിലല്. നിേന്നാെടാപ്പമുള്ള ദിവസങ്ങളായിരുന്നു എെന്റ ജീവിതത്തിെല ഏറ്റവും വലിയ സേന്താഷം. ഇനിെയാരു രണ്ടാം ജന്മമുെണ്ടങ്കിൽ അതും നിേന്നാെടാപ്പം ആവണെമന്ന് ഞാൻ ഇഷ്ടെപ്പടുന്നു; േവണ്ടിവന്നാൽ ഒരിക്കൽക്കൂടി ഉപ്പിട്ട േകാഫ്ഫി കുടിക്കാനും..." അവളുെട കണ്ണുനീരാൽ കത്തുമുഴുവൻ നനഞ്ഞുകുതിർന്നിരുന്നു.
ഒരുദിവസം ആേരാ അവേളാട് േചാദിച്ചു: "ആ ഉപ്പിട്ട േകാഫ്ഫി എങ്ങെനയുണ്ടായിരുന്നു?!"
വളെര മധുരമുള്ളതായിരുന്നു; അവൾ പറഞ്ഞു, അടർന്നുവീഴുന്ന അശര്ുക്കേളാെട............
(പരിവർത്തനം)

Thursday 18 October 2012

പ്രണയാഭ്യർദ്ദ്തന

പ്രണയാഭ്യർത്ത്ദന എന്ന ചിന്ത ആദ്യം കടന്നുവന്നത്‌ കൂട്ടുകാരുടെ ഇടയിൽ നിന്നയിരുന്നു. അവർ പ്രണയത്തെക്കുറിച്ചും പ്രണയിനിയെക്കുറിച്ചും ഒക്കെ പറയുമ്പോൾ മനസ്സിൽ ഒരു വേദനയും അസൂയയും ആയിരുന്നു. പിന്നെ താൻ മാത്രം എന്തെ ഇങ്ങെനെ ഒറ്റയാൻ ആയി കഴിയുന്നു എന്ന കുറ്റ്ബോധം ആയി. വികാരങ്ങൾ ഒരു പുഴ പോലെ മനസ്സിലൂടൊഴുകിയപ്പൊൾ അവൻ ഒരുകാര്യ്ം മനസ്സിൽ ഉറപ്പിച്ചു, 'ആരൊടെങ്കിലുംപ്രണയാഭ്യർത്ത്ദന നടത്തുക, സ്വയം സ്നേഹിക്കപ്പെടുക'. പിന്നെയൊന്നും അലോചിചില്ല, അതിനുള്ള വഴികൾ ആലോചിച്ചു.
ആരെ തിരഞ്ഞെടുക്കണം എന്നായി അടുത്ത സംശയം."ബസ്റ്റാൻഡിൽ സ്തിരം കാണുന്ന് കുട്ടിയായാല്ലൊ? വേണ്ട അത്‌ റിസ്കാവും".പിന്നെ മനസ്സിൽ വന്നത്‌ ബസ്സിൽ സ്തിരം തന്നെത്തന്നെ നോക്കുന്ന(ചിലപ്പൊ തെറ്റിധ്ദാരണയാവും) പെൺകുട്ടിയാണു. "ഹേയ്‌, അതും ശരിയാകില്ല.. ഹ്ം... ഇനിയാരാണു...?"

കുറേനേരത്തെ ആലൊചനക്കുശെഷം അവൻ തീരുമാനിച്ചു"ഹാ.. കിട്ടിപ്പോയ്‌.. ഫസ്റ്റ്‌ യിയറിൽ നിന്നും തപ്പിയെടുക്കാം ". അപ്പോഴാണു ഫസ്റ്റ്‌ യിയെർസ്സിന്റെ അഡ്മിഷൻ കഴിഞ്ഞ വിവരം ഓർത്തത്‌.

പിറ്റേന്ന് രാവിലെ ആ ഒരു വലിയ ലക്ഷ്യ്‌വുമായിട്ടാണു കൊളേജിൽ പൊയത്‌. മനസ്സിനെന്തൊ കുളിർമ്മ തോന്നി, ഒരുപക്ഷെ ശുഭകാര്യങ്ങൾക്കായിരിക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ, അവൻ മനസ്സിൽ കരുതി. ചിന്തിച്ചു നിന്നു സമയം പൊയതറിഞ്ഞില്ല. പിന്നീടുള്ളൊരുക്കമെല്ലാം വേഗതിലായിരുന്നു."ഇന്ന് 'പെണ്ണുകാണൽ ചടങ്ങുള്ളതല്ലെ'കുറച്ചധികം മേക്കപ്പ്‌ ഇട്ടേക്കാം" പൗഡർ വാരി മുഖത്തു വാരിത്തട്ടിയശേഷം അവൻ ബാഗുമെടുത്ത്‌ പുറത്തേക്കോടി

............................................................
ബസ്സ്‌ താമസ്സിച്ചണെത്തിയത്‌. അത്‌ കാരണം അവൻ വെഗത്തിലാണു നടന്നതു. പെട്ടെന്നാണു അതു സംഭവിചത്‌,ഒരു വെട്ടുകല്ലേൽ തട്ടി അവൻ ഒരു പെങ്കുട്ടിയുടെ മുകളിലെക്ക്‌ വീണു. അവൻ പെട്ടെന്നു തപ്പിത്തടഞ്ഞെണീറ്റ്‌ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു "സോറി, ഞാൻസത്യമായും കണ്ടില്ല.. വല്ലതും പറ്റിയോ?" "ഹേയ്‌ ഇല്ല..." അവൾഒരു ആശ്ചര്യ സ്വരത്തിൽ പറഞ്ഞു. പിന്നീടാണവനറിഞ്ഞത്‌ അവൾ ഒരേ കോളേജിലാണെന്നും തന്റെ ജൂനിയർ ആണെന്നും. അവൾ ആരെയൊ അവിടെ കാതു നിൽക്കുകയായിരുന്നു. അവൻ വീണ്ടും നടന്ന് തുടങ്ങി.

യാത്രയിൽ അവൾതന്നെയായിരുന്നു അവന്റെ മനസ്സിൽ. അവളുടെ നീണ്ടു വിടർന്ന് നയനങ്ങളും, നിഷ്കളങ്കമായ നോട്ടവും അവനെ വല്ലാതങ്ങ്‌ ആകർഷിച്ചു."ഇവളെത്ത്ന്നെ തിരഞ്ഞെടുത്തേക്കാം".

വെട്ടുകല്ലിനു ഒരു സ്തുതിയും പാടി അവൻ ക്ലാസ്സിൽ കയറി. ഇന്റർവെൽ ഒന്ന് പെട്ടെന്നാകാൻ അവന്റെ മനസ്സു വെമ്പി. "ഏതായലും ഇന്നു തന്നെ എല്ലാം ശെരിയാക്കിയെടുക്കണം, അല്ലേൽ വല്ലവനും വ്വന്ന് കൊത്തിക്കൊണ്ട്‌ പോയാൽ തീർന്നില്ലേ എല്ലാം!".ഇന്റർവെൽ ആയപ്പോൾഅവൻ അവളുടെ ക്ലാസ്‌ തിരക്കിയിറങ്ങി. ഒടുവിൽ കണ്ടെത്തി. ഭാഗ്യത്തിനവ്ല് ക്ലാസ്സിൽ തന്നെയുണ്ട്‌അയിരുന്നു.. എന്തൊ എഴുതുകയാണു. അവനവിടെത്ത്ന്നെ കുറച്ചുനേരം കാത്തിരുന്നു, അവളുടെഭംഗിയും ആസ്വ്ദിച്ചുകൊണ്ട്‌ . കുറച്ച്‌ സമയം കഴിഞ്ഞപ്പോൾ അവൾ കുറച്ച്‌ പേപ്പറുകളുമയി ഇറങ്ങിവന്നു. ഒപ്പം കൂട്ടുകാരിയുമുണ്ടായിരുന്നു."എല്ലാം ഓരു നിമിത്തം തന്നെ" എന്ന് മനസ്സിൽ കരുതിയവൻ അവളുടെ അരികിലേക്ക്‌ ചെന്നു. അവൾ ചിരിച്ചു. "ഇന്ന് രാവിലെ എന്നെ മറിച്ചിട്ട ചേട്ടനല്ലേ?" തെല്ലും കൂസലില്ലാതെയുള്ള അവളുടെ ചൊദ്യം കേട്ടവൻ ഒരു നിമിഷം നിശബ്ദനായ്‌. മനസ്സിൽ പറയാൻ വേണ്ടി മന:പാഠമാക്കിയതൊക്കെ ഒരുനിമിഷം കൊണ്ടുമറന്നു. ഇടർന്ന സ്വരത്തിൽ അവൻ പറഞ്ഞു"എനിക്കിയളോട്‌ മാത്രം ഒരുകാര്യം പറയനുണ്ടയിരുന്നു. തിരക്കില്ലെങ്കിൽ ഇത്തിരിനേരം ഇങ്ങൊട്ടു വരാമൊ?" അവൾ തലയാട്ടി. അവൻ കുറച്ച്‌ മുൻപോട്ട്‌ നടന്നു. പുറകെ അവളും. ഒരു മൂലക്കെത്തിയ ശേഷം ഉണങ്ങിയ തൊണ്ട ഒന്ന് 'കിച്‌ കിച്‌' പരിശോധിച്കിട്ട്‌ അവ്ൻ തുടർന്നു"എനിക്കിയാളെ ഇഷ്ടമാണു.. അത്‌ പറയൻ വേണ്ടിയാണു വിളിച്ചത്‌. മുൻപെങ്ങും പ്രൊപ്പോസ്‌ ചെയ്തുള്ളശീലം എനിക്കില്ല. അതുകൊണ്ടാണു വളച്ചുകെട്ടാതെ തുറന്ന് പറഞ്ഞത്‌. പ്രൊപ്പോസ്‌ ചെയ്തതിൽ എന്തെങ്കിലും കുറവുണ്ടേൽ ക്ഷമിക്കണം! പിന്നെ മറുപടി ഇപ്പോൾതന്നെ തരണമെന്നില്ല്.. ആലോചിച്ച്‌ പിന്നെപ്പറഞ്ഞാലും മതി.. റിപ്ലേ പ്രതികൂലമാണെങ്കിലും എനിക്കുവിരോധമില്ല.. ഇക്കാര്യം ആരോടും പറയാതിരുന്നാൽ മതി...." എങ്ങനെയൊക്കെയൊ അവൻ പൂർണ്ണമാക്കി. പിന്നീടവളുടെ ഊഴമായിരുന്നു, അവളൊരു പുഞ്ചിരിയോടെ പറഞ്ഞു:"സോറി.. എനിക്ക്‌ ഒരു സഹോദരനേയപ്പോലെയൊ നല്ല കൂടുകാരനെപ്പോലെയൊ മത്രമെ കാണാൻ കഴിയു.. ഇത്രയുമൊക്കെ പറഞ്ഞതു കൊണ്ട്‌ ഞാൻ തുറന്ന് പറയാം.. ഞാൻ വേറൊരാളുമായ്‌ ഇഷ്ടത്തിലാണു..അതാരാണെന്നുമാത്രം ചോദിക്കരുത്‌, ഞാൻ പറയില്ല.." എല്ലാ പെൺപിള്ളേരുടെയും സ്തിരം പല്ലവി അവളും ആവർത്തിച്ചു. കുറച്ചു സമയം ഒരു നിശബ്ദതയായിരുന്നു. വിദൂരതയിലേക്ക്‌ കണ്ണും നട്ടിരുന്ന് അവ്നെ നോക്കി അവൾ ചോദിച്ചു "ഞാൻ പൊയ്ക്കോട്ടെ...?" അവൻ ഒന്നു തലയാട്ടിയിട്ടു പറഞ്ഞു"പൊയ്ക്കോളൂ.. എനിക്കു പരിഭവമൊ വിരോധമൊ ഒന്നും ഇല്ല.. നഷ്ടങ്ങളുടെ കൂട്ടതിൽ ഒരുനഷ്ടവും കൂടി.." പിന്നെ തിരിഞ്ഞു നടന്നു.

പിന്നിൽ ഒരു പരിഹാസച്ചിരി ഉയരുന്നുണ്ടോയെന്നവൻ സംശയിച്ചു.."ഹ്ം...... ലോകത്ത്‌ പ്രണയാബ്ഭ്യർത്തന നടത്തുന്ന ആദ്യത്തെയാളന്നുമല്ലല്ലൊ താൻ... എന്റെ വിലപ്പെട്ട സ്നേഹതിനുള്ളഅർഹത അവൾക്കില്ലാതെപൊയ്‌"
ഒരിക്കലും പൊഴിക്കില്ലെന്ന് ഉറപ്പുള്ള പൂമരച്ചുവട്ടിൽ ഒരു വസന്തകാലം മുഴുവൻ കാതിരിക്കാൻ അവൻ തയ്യാറല്ലായിരുന്നു.

............................................................................
............................................................................

വീട്ടിലേക്കുള്ളവഴിയിലൂടെ അവൻ തനിയെ നടന്നു. നൂറായിരം ചിന്തകളോടെ. മാനമിരുണ്ടതും ചാറ്റൽമഴ പെയ്തതുംഅവനറിഞ്ഞില്ല. തണുത്തുറച്ച വഴിയിൽ ചവുട്ടി മുൻപോട്ട്‌ നീങ്ങുമ്പോൾ ഒരു ചോദ്യം മനസ്സിലവശേഷിച്ചു.. "ഇനിയെന്ത്‌...?"