Showing posts with label Threads. Show all posts
Showing posts with label Threads. Show all posts

Tuesday, 17 March 2015

അവയവദാനം: സംശയനിവാരണങ്ങള്‍





1) എങ്ങനെയാണ് അവയവദാനം
നടത്തേണ്ടത്?
ഉ: താഴെ കാണുന്ന ലിങ്കില്
പോയി ഓണ്ലൈന് ആയി രജിസ്റ്റര്
ചെയ്തു Donor Card
വാങ്ങാവുന്നതാണ്. ഈ കാര്ഡ്
എപ്പോഴും കൈവശം വെക്കുക;
പ്രിന്റോ ഫോട്ടോസ്റ്റാറ്റൊ എടുത്തു, മറ്റൊരു കോപ്പി അടുത്ത
ബന്ധുവിനെയോ മറ്റോ
സുരക്ഷിതമായി ഏല്പിക്കുകയും
ചെയ്യുക.
http://knos.org.in/donorcard.aspx - ഇതില്
രജിസ്റ്റര് ചെയ്താല് പ്രിന്റ്
ചെയ്തു കയ്യില് വെയ്ക്കാവുന്ന
ഡോണര് കാര്ഡ് കിട്ടും.

2) മരണശേഷം എന്റെ
അവയവദാനം നടക്കുമെന്ന്
എങ്ങനെ ഉറപ്പു വരുത്തും?
ഉ: Donor Card വാങ്ങുമ്പോള് തന്നെ
ജീവിത പങ്കാളിയെയും മുതിര്ന്ന
മക്കളെയും അച്ഛനമ്മമാരെയും
അടുത്ത ബന്ധുക്കളെയും
സുഹൃത്തുക്കളെയും എല്ലാം ഈ
വിവരം അറിയിക്കുകയും ഇതാണ്
തന്റെ ആഗ്രഹം എന്ന്
വ്യക്തമാക്കുകയും ചെയ്യുക.
അവരെ പറഞ്ഞു മനസ്സിലാക്കുക
എന്നത് തന്നെയാണ്
അവയവദാനത്തിലെ ഏറ്റവും
ബുദ്ധിമുട്ടുള്ള സ്റ്റെപ്. അവയവദാനം
കൊണ്ട് രക്ഷപ്പെടാവുന്ന മറ്റു
ജീവനുകളെ പറ്റിയും ഇന്ത്യയിലെ
അവയവദാനത്തിന്റെ കുറവിനെ
പറ്റിയും ഒരു ബോധവല്കരണം
നടത്തുക.

3) എന്റെ മരണ ശേഷമുള്ള
അവയവദാനത്തിനു വേണ്ടി
ബന്ധുക്കള് എന്താണ്
ചെയ്യേണ്ടത് ?
ഉ: അവയവദാനത്തിനു Donor Card ഉള്ള
വ്യക്തി ആണെങ്കില് പോലും
മരണശേഷം അവയവം ദാനം
ചെയ്യേണമോ വേണ്ടയോ എന്ന
തീരുമാനം അടുത്ത
ബന്ധുക്കളുടെതാണ്. അത് കൊണ്ട്
ബന്ധുക്കളുടെ സമ്മതവും
സഹകരണവും പരമപ്രധാനമാണ്.
മരണം സ്ഥിരീകരിക്കപ്പെട്ട
ശേഷം അവയവദാനത്തിനു
സമ്മതപത്രം എഴുതി കൊടുക്കാന്
തയ്യാറാണ് എന്ന് ബന്ധുക്കള്
ആശുപത്രി അധികൃതരെ
അറിയിച്ചാല് അവര് വേണ്ട
സഹായങ്ങള് ചെയ്യും;
അച്ഛനമ്മമാര്, മക്കള്, ഭാര്യ/
ഭര്ത്താവ്, സഹോദരങ്ങള് എന്നിവര്
സമ്മതപത്രം എഴുതി കൊടുക്കാന്
യോഗ്യതയുള്ള ബന്ധുക്കളില്
പെടുന്നു.
മരണപ്പെട്ട ആളുടെ മെഡിക്കല്
ഹിസ്റ്ററി വ്യക്തമായി
അറിയിക്കേണ്ടതുണ്ട്; അണുബാധ,
പകരുന്ന രോഗങ്ങള് മുതലായ
പ്രശ്നങ്ങള് ഒഴിവാക്കുന്നതിനു
വേണ്ടിയാണിത്. ഇതിനൊക്കെ
ടെസ്റ്റുകള് നടത്തുമെങ്കിലും
നേരത്തെ അറിയിക്കുന്നത്
വിലപ്പെട്ട സമയവും ജീവനുകളും
സംരക്ഷിക്കാന് സഹായിക്കും.

4) ഏതൊക്കെ അവയവങ്ങള് ദാനം
ചെയ്യാം?
ഉ: താഴെ കാണുന്ന അവയവങ്ങള്
ദാനം ചെയ്യാവുന്നതാണ്.
(1) ഹൃദയം - ഹൃദയം പ്രവര്ത്തനരഹിത
രായവരെയോ ജന്മനാ ഹൃദയത്തിനു
പ്രശ്നങ്ങളുമായി പിറന്ന
കുഞ്ഞുങ്ങളെയോ ഹൃദയം മാറ്റി
വെക്കല് ശസ്ത്രക്രിയ വഴി
രക്ഷിക്കാന് കഴിയും.
(2) കരള് - ലിവര് സിറോസിസ്, ലിവര്
കാന്സര് തുടങ്ങിയ പ്രശ്നങ്ങള്
കാരണം കരളിന്റെ പ്രവര്ത്തനം
നിലച്ച രോഗികള്ക്ക് കരള് മാറ്റി
വെക്കല് ശസ്ത്രക്രിയ
സഹായകരമാകും.
(3) വൃക്കകള് - പ്രവര്ത്തനരഹിതമായ
വൃക്കകള് ശസ്ത്രക്രിയ വഴി മാറ്റി
വെക്കാം.
(4) ശ്വാസകോശം - ശ്വാസകോശ
സംബന്ധമായ ചില രോഗങ്ങള്
മാറ്റി വെക്കല് വഴി
പരിഹരിക്കാന് കഴിയും.
(5) പാന് ക്രിയാസ് - ഇന്സുലിന്
ഉണ്ടാക്കുന്ന ഗ്രന്ഥി ആണിത്;
ഇന്സുലിന്റെ ഉല്പാദനത്തിലെ
പ്രശ്ങ്ങനള് കൊണ്ടുണ്ടാകുന്ന
ഗൌരവമായ ടൈപ്പ് 2 പ്രമേഹ
രോഗം ഉള്ള രോഗികളെ ഈ ഗ്രന്ഥി
മാറ്റി വെക്കുന്നതിലൂടെ
രക്ഷിക്കാം.
(6) ടിഷ്യൂ (കല) - ശരീരത്തിലെ പല
തരം ടിഷ്യൂസ് മാറ്റി
വെക്കാവുന്നവയാണ്.
- കോര്ണിയ - കണ്ണിന്റെ പുറം
ഭാഗത്തുള്ള നേരിയ പാട ആണ്
കോര്ണിയ. ഈ പാട ആണ്
നേത്രദാനത്തോട് അനുബന്ധിച്ച്
എടുക്കുന്നത്; കണ്ണ് എന്ന അവയവം
മുഴുവന് ആയിട്ടല്ല. കോര്ണിയയുടെ
തകരാറു കൊണ്ട് കാഴ്ചയില്ലാത്ത
രോഗികള്ക്ക് കാഴ്ച തിരിച്ചു
കിട്ടാന് ഇത് സഹായമാകും.
- ത്വക്ക് - പൊള്ളലോ മുറിവുകളോ
അണുബാധകളോ കാരണം
ശരീരത്തിലെ തൊലി നഷ്ടപ്പെട്ട
രോഗികള്ക്ക് സാധാരണ
ജീവിതത്തിലേക്ക് തിരിച്ചു വരാന്
സഹായിക്കുന്നതാണ് ത്വക്ക്
മാറ്റി വെക്കല് ശസ്ത്രക്രിയ.
- ഹൃദയ വാല്വുകള് - വാല്വുകള്
ഹൃദയത്തിലെ രക്ത ചംക്രമണം
നിയന്ത്രിക്കുന്നു. ജന്മനാ ഉള്ള
തകരാറുകള് മൂലമോ പ്രായാധിക്യം
കാരണമോ മറ്റേതെങ്കിലും
അണുബാധ കാരണമോ ഹൃദയ
വാല്വുകളുടെ പ്രവര്ത്തനം
തകരാറിലായ രോഗികളുടെ ജീവന്
വാല്വ് മാറ്റി വെക്കല്
ശസ്ത്രക്രിയയിലൂടെ രക്ഷിക്കാന്
കഴിയും. ഹൃദയം മുഴുവനായി
എടുക്കാന് കഴിയാത്ത കേസുകളിലും
വാല്വ് മാത്രം എടുത്തു
ഉപയോഗിക്കാന് കഴിയും.
- എല്ല് - പരിക്കുകള്, ട്യൂമര് തുടങ്ങിയ
കാരണങ്ങളാല് എല്ല് മാറ്റി
വെക്കേണ്ടി വരുന്ന രോഗികള്ക്ക്
ഇത് ചലന ശേഷി തിരിച്ചു നല്കും.
- ടെന്ഡോണ് (ചലന ഞരമ്പ് അഥവാ
സ്നായു) - അസ്ഥികളും മസിലുകളും
തമ്മില് യോജിപ്പിക്കുന്ന ടിഷ്യൂ
ആണിത്. ഈ ടിഷ്യൂവിനു, അപകടം
മൂലമോ മറ്റോ പരിക്ക് പറ്റി വേദന
അനുഭവിക്കുന്ന രോഗികള്ക്കും
മസില് പ്രവര്ത്തനം തകരാറിലായ
രോഗികള്ക്കും മാറ്റി വെക്കല്
ശസ്ത്രക്രിയ വഴി ആശ്വാസം
ഉണ്ടാകും.

5) സാധാരണ മരണങ്ങളില് എല്ലാ
അവയവങ്ങളും ദാനം ചെയ്യാന്
സാധിക്കുമോ? അവയവങ്ങള് ദാനം
ചെയ്യാന് കഴിയാത്ത കേസുകള്
ഉണ്ടോ?
ഉ: ഇല്ല. ഹൃദയം, കരള്, വൃക്കകള്,
ശ്വാസകോശം, പാന് ക്രിയാസ്
എന്നിവ മാറ്റി വെക്കണമെങ്കില്
ഈ അവയവങ്ങള് എടുക്കുന്ന സമയം
വരെ ദാതാവിന്റെ ശരീരത്തില്
രക്ത ചംക്രമണം (for oxygen supply)
ആവശ്യമാണ്; ഇക്കാരണത്താല്
മസ്തിഷ്കമരണം സംഭവിച്ച,
വെന്റിലേറ്ററിന്റെ
സഹായത്താല് മാത്രം ശ്വസനവും
രക്തചംക്രമണവും നിലനിര്ത്തപ്പെ
ടുന്ന ദാതാവില് നിന്ന് മാത്രമേ ഈ
അവയവങ്ങള് എടുക്കാന്
കഴിയുകയുള്ളൂ.
സാധാരണ മരണങ്ങളില്
മരണപ്പെട്ടയാളിന്റെ ശരീരത്തില്
നിന്ന് ടിഷ്യൂ എടുക്കാന് കഴിയും
(കോര്ണിയ, ത്വക്ക്, ഹൃദയ വാല്വ്,
എല്ല്, ടെന്ഡോണ് എന്നിവ). ഹൃദയ
വാല്വുകളും ടെന്ഡോണും അറുപതു
വയസ്സിനു മേല് പ്രായമുള്ള
ദാതാവില് നിന്ന് എടുക്കാന്
കഴിയില്ല; കോര്ണിയ, ത്വക്ക്,
എല്ല് എന്നിവ എടുക്കാം.
എച്ച് ഐവി, എയ്ഡസ്, കാന്സര്, ചില
അണുബാധകള്, മയക്കു
മരുന്നുപയോഗം എന്നിവയുള്ള
ദാതാവിന്റെ അവയവങ്ങള്
സ്വീകരിക്കപ്പെടണമെന്നില്ല;
കാന്സര് രോഗികള്ക്ക് നേത്രദാനം
ചെയ്യാവുന്നതാണ്. ഈ
വിഷയങ്ങളില് ദാതാവിന്റെ
ശരിയായ മെഡിക്കല് ഹിസ്റ്ററി
ഡോക്ടര്മാരെ അറിയിച്ച്
അഭിപ്രായം വാങ്ങേണ്ടതാണ്.
6) എങ്ങനെയാണു മസ്തിഷ്ക മരണം
(Brain Death) ആണെന്ന്
തീരുമാനിക്കപ്പെടുക?
ഉ: ഇന്ത്യന് ഗവണ്മെന്റിന്റെ THO
Act (Transplantation of Human Organs Act)
പ്രകാരമുള്ള ടെസ്റ്റുകള് നടത്തി
ഡോക്ടര്മാരാണ് ബ്രെയിന്
ഡെത്ത് ആണെന്ന് സര്ട്ടിഫൈ
ചെയ്യേണ്ടത്.
രോഗി കിടക്കുന്ന ആശുപത്രിയില്
രോഗിയെ ചികില്സിക്കുന്ന
ഡോക്ടറും, ആശുപത്രിയുടെ ചാര്ജ്
ഉള്ള ഡോക്ടറും (മെഡിക്കല്
സൂപ്രണ്ട്), ഗവണ്മെന്റ്റ് അംഗീകൃത
പാനലില് പെട്ട മറ്റു രണ്ടു
ഡോക്ടര്മാരും ഈ ടെസ്റ്റുകളില്
പങ്കെടുക്കും; ഗവണ്മെന്റ്റ്
അംഗീകൃത പാനലിലെ
ഡോക്ടര്മാരില് ഒരാള്
ന്യൂറോളജിസ്റ്റോ
ന്യൂറോസര്ജനോ ഇന്റെന്സിവിസ്റ്റൊ ആയിരിക്കണമെന്നു നിർബന്ധമാണ്.
MLC (Medical Legal Case) ആണെങ്കില്
പോലീസ് ഡിപാര്ടുമെന്റിനെയും
വിവരം അറിയിക്കേണ്ടതുണ്ട്
(വാഹനാപകടങ്ങള്, മറ്റു അപകടങ്ങള്,
കൊലപാതകങ്ങള്, ആത്മഹത്യകള്
എന്നിവ)

7) അവയവങ്ങള് വില്ക്കാന്
കഴിയുമോ?
ഉ: ഇല്ല. ഇന്ത്യന് ഗവണ്മെന്റിന്റെ
THO Act (Transplantation of Human Organs
Act) പ്രകാരം അവയവങ്ങള്
വില്ക്കുന്നതും വാങ്ങുന്നതും കടുത്ത
ശിക്ഷ (പിഴയും തടവും)
അര്ഹിക്കുന്ന കുറ്റം ആണ്.

8) എന്തിന് അവയവ ദാനം
ചെയ്യണം?
ഉ: ഇന്ത്യയില് ഒരു ലക്ഷത്തി
അമ്പതിനായിരത്തോളം പേര്ക്ക്
ഇപ്പോള് വൃക്കകള് ആവശ്യമുണ്ട്.
ഹൃദയവും കരളും മാറ്റി വെക്കേണ്ട
ആവശ്യമുള്ള രോഗികളുടെയും
എണ്ണം പെരുകി
കൊണ്ടിരിക്കുന്നു. എല്ലാ വര്ഷവും
ആയിര കണക്കിനാളുകള്
അവയവദാനം ലഭിക്കാതെ
മരിക്കുന്നു.
ഒരു പാട് മസ്തിഷ്ക മരണങ്ങള്
സംഭവിക്കുന്നുണ്ടെങ്കിലും
അവയവ ദാനം നടക്കുന്ന
സന്ദര്ഭങ്ങള് വളരെ കുറവാണ്; മരണ
ശേഷമുള്ള അവയവദാനം കൂടിയാല്
ജീവിച്ചിരിക്കുന്നവര്
പ്രിയപ്പെട്ടവര്ക്ക് വേണ്ടി വൃക്ക
ദാനം ചെയ്യേണ്ടി വരുന്ന
അവസ്ഥയും വളരെ കുറയും.
ടിഷ്യൂ ദാനത്തിലൂടെ
വേദനയനുഭവിക്കുന്ന,
ചലനശേഷിയില്ലാത്തതോ
കാഴ്ചയില്ലാത്തതോ ആയ
രോഗികള്ക്ക് ആശ്വാസം നല്കാന്
കഴിയും; നേത്രദാനം പോലുള്ള
ടിഷ്യൂ ദാനങ്ങള് മരണശേഷം
മാത്രമേ ചെയ്യാന് കഴിയൂ
എന്നതും മരണ ശേഷമുള്ള
അവയവദാനത്ത്ന്റെ ആവശ്യകത
വര്ധിപ്പിക്കുന്നു.

9) ഞാന് അവയവദാനത്തിനു
വേണ്ടി ജീവിച്ചിരിക്കുമ്പോള്
Donor Card വാങ്ങിയിട്ടില്ല. എന്റെ
ബന്ധുക്കള്ക്ക് എന്റെ മരണശേഷം
അവയവദാനം ചെയ്യാന്
കഴിയുമോ?
ഉ: തീര്ച്ചയായും. മരണശേഷം
അവയവദാനം ചെയ്യേണമോ
വേണ്ടയോ എന്ന തീരുമാനം
ബന്ധുക്കളുടെതാണ്; മരണപ്പെട്ട
വ്യക്തി അവയവദാനത്തിനു എഴുതി
കൊടുത്തിട്ടില്ല എങ്കിലും
ബന്ധുക്കള്ക്ക് മുന്കൈ എടുത്തു അത്
ചെയ്യാവുന്നതാണ്. മരണമോ
മസ്തിഷ്കമരണമോ
സ്ഥിരീകരിക്കപ്പെട്ട ശേഷം
അവയവദാനത്തിനു സമ്മത പത്രം
എഴുതി കൊടുക്കാന് തയ്യാറാണ്
എന്ന് ബന്ധുക്കള് ആശുപത്രി
അധികൃതരെ അറിയിച്ചാല് അവര്
വേണ്ട സഹായങ്ങള് ചെയ്യും;
അച്ഛനമ്മമാര്, മക്കള്, ഭാര്യ/
ഭര്ത്താവ്, സഹോദരങ്ങള് എന്നിവര്
സമ്മതപത്രം എഴുതി കൊടുക്കാന്
യോഗ്യതയുള്ള ബന്ധുക്കളില്
പെടുന്നു.

10) അവയവദാനത്തിന് ശേഷം
ശരീരം തിരിച്ചു തരുമോ?
ഉ: ശരീരം മുഴുവനായി ദാനം
ചെയ്യാം; മെഡിക്കല് റിസര്ച്ച്-നു
വേണ്ടി. അപ്പോള് ശരീരം വിട്ടു
കിട്ടില്ല. അല്ലാത്ത കേസുകളില്
അവയവങ്ങള് എടുത്തിട്ട് ശരീരം
തിരിച്ചു തരും.

11) ഞാന് പുറംരാജ്യത്തു ആണ്
താമസിക്കുന്നത്. അവിടെ അവയവ
ദാനത്തിനു രജിസ്റ്റര്
ചെയ്തിട്ടുണ്ട്. ഇന്ത്യയില് വീണ്ടും
ചെയ്യേണ്ടതുണ്ടോ?
ഉ: പുറംരാജ്യത്ത് രജിസ്റ്റര്
ചെയ്തത് ഇന്ത്യയില് ബാധകമല്ല;
ഇന്ത്യയില് വേറെ തന്നെ
രജിസ്റ്റര് ചെയ്യേണ്ടതുണ്ട്.

-കടപ്പാട്‌ : KNOS

Saturday, 22 November 2014

ചുംബനം, അരാജകത്വം, സദാചാരബോധം

കഴിഞ്ഞ ദിവസം പത്മശ്രീ മോഹൻലാലിന്റെ ബ്ലോഗിൽ "സദാചാരത്തിന്റെ പുകയും പൂക്കളും" എന്ന ലേഖനം വായിച്ചിരുന്നു. അതുതന്നെയാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു ലേഖനത്തിനു എനിക്കു പ്രേരണയായതും. നമ്മുടെ നാട്ടിൽ ഇപ്പോൾ കാലികപ്രസക്തിയുള്ള വിഷയങ്ങൾ അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ റോജി റോയിയുടെ ദുരൂഹമരണവും നിൽപ്പുസമരവും മറ്റുമാണെന്നറിയാം. എങ്കിലും സദാചാര ഗൂണ്ടായിസം എന്നത്‌ തീരെ തള്ളിക്കളയാവുന്ന കാര്യമല്ല. അന്ധമായ താരാധാരനക്കും വ്യക്തിനിരൂപണത്തിനുമപ്പുറം മോഹൻലാൽ എന്ന നടനെ ഇഷ്ടപ്പെടുന്ന ഒരാളാണു ഞാൻ. എന്നാൽ ഉത്തരവാദിത്വമുള്ള സമൂഹ്യജീവി എന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിപ്രായം ഒരു നടനെന്നസ്ഥാനത്തിലുപരിയാണ്. ശ്രി. വി.റ്റി. ബൽറാം, ശ്രീ ജോയ്‌ മത്യൂ തുടങ്ങിയവർ നേരത്തെ തന്നെ ചുമ്പന സമരത്തെ അനുകൂലിച്ചതിനു 'സദാചാര'മലയാളികളുടെ വെറുപ്പ്‌ സമ്പാതിച്ചിരുന്നു എന്നത്‌ വാസ്തവമാണ്. പല പ്രമുഖരും മൗനം പാലിച്ചിരുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു അഭിപ്രായം എഴുതിയതിൽ ലാലേട്ടൻ തികച്ചും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

എന്താണ് സംസ്കാരം, ദുരാചാരം, സദാചാരം എന്നിവ? നമ്മുടെ നാട്ടിൽ അമ്മാവന്റെ മകൾ അല്ലെങ്കിൽ മകൻ ആണ് മുറ. എന്നാൽ തമിഴ്‌നാട്ടിലേക്ക്‌ ചെല്ലുമ്പോൾ അത്‌ 'മുറൈ മാമൻ' ആയി. എന്നാൽ അത്‌ ശെരിയല്ല അമ്മാവന്റെ മകൻ അല്ലെങ്കിൽ മകൾ ആണ് ശെരി എന്നു പറയാൻ നമ്മുക്ക്‌ കഴിയില്ല. കാരണം അവർ പഴകിവന്ന ശീലങ്ങളും ഇവിടുത്തേതും വ്യത്യസ്തങ്ങളാണ്. അതുപോലെ തന്നെ സതിപോലെയുള്ള ആചാരങ്ങൾ ഒരു കാലഘട്ടത്തിൽ സദാചാരമായിരുന്നു. എന്നാൽ ഭൂരിഭാഗം ജനങ്ങളും പിൻതാങ്ങിയിരുന്ന അത്തരം ആചാരങ്ങൾ പിൽക്കാലത്ത്‌ ദുരാചാരമായിമാറി. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങളിൽ ഭൂരിഭാഗം ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ മറ്റുള്ളവരിലേക്ക്‌ അടിച്ചേൽപ്പിക്കേണ്ട കാര്യമില്ല. നമ്മുടെ ഒരു ജനാധിപത്യരാഷ്ട്രമാണ്. എങ്കിലും ഒരു സമയത്ത്‌ കമ്മൂണിസ്റ്റ്‌ പാർട്ടിയാണ് കേരളത്തിൽ ഭൂരിഭാഗം(ഇപ്പോഴുള്ള കാര്യം അറിയില്ല) എന്നു കരുതി ബാക്കിയുള്ളവരും ആ പാർട്ടിയിൽ അണിചേരണമെന്ന് പറയുന്നത്‌ പോലെയാണിത്തരം പ്രാകൃതമായ സദാചാരബോധം ഉണർത്തുന്നത്‌. സദാചാരത്തേക്കുറിച്ചും അശ്ലീനതയെ കുറിച്ചുമുള്ള ചർച്ചകളിൽ ഭൂരിഭാഗം സംഘടനകളിലും അഭിപ്രായവ്യത്യാസങ്ങൾ വന്നു എന്നാണറിയാൻ കഴിഞ്ഞ വിവരം. അതായത്‌ ഇത്തരം കാര്യങ്ങളിൽ വ്യക്തിഗതമായ അഭിപ്രായങ്ങളിൽ ഭിന്നതയുണ്ടാകുന്നു.

ചുംബനം എന്നത്‌‌ ഒരാളുടെ വ്യക്തിസ്വാതത്ര്യമാണെന്നകാര്യം മലയാളി പലപ്പോഴും മറന്നുപോകുന്നു. എന്നാൽ വ്യക്തിസ്വാതന്ത്ര്യം എന്നത്‌ നിയമത്തെ ഉൾക്കൊണ്ടുകൊണ്ട്‌ എന്നാൽ അതിലുമുപരി ഔചിത്യത്തിലധിഷ്ഠിതമായ ഒന്നാണ്. മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുക, ലാലേട്ടൻ പറഞ്ഞപോലെ "നിങ്ങൾ എന്റെ  കണ്മുൻപിൽ വച്ച്‌ ചുംബിക്കരുത്‌ എന്നു പറയാൻ എനിക്ക്‌ ഒരവകാശവുമില്ല. ഇഷ്ടമില്ലാത്ത കാഴ്ചകളിൽ നിന്ന് ഞാനാണ്  മാറിപ്പോകേണ്ടത്‌". ഫേയ്സ്‌ ബുക്കിൽ ആരോ പറഞ്ഞ അഭിപ്രായം പോലെ വീട്ടിലെ ടി.വി.യിൽ കുടുംബപരമായി കാണാൻ ഇഷ്ടപ്പെടാത്ത കാഴ്ചകൾ വന്നാൽ ആരും ടി.വി തല്ലിത്തകർക്കുന്നില്ല; അടുത്ത ചാനലിലേക്കു പോകുന്നു.
സെൻസർ ചെയ്തുവരുന്ന നമ്മുടെ ചലച്ചിത്രങ്ങൾ അശ്ലീല ചിത്രങ്ങൾ(അഡൾട്‌ ഒൺലി സർട്ടിഫിക്കേഷനോടു കൂടിയവ) അല്ലാത്തവ എന്നിങ്ങനെ ആസ്വാദകർക്കായി തരംതിരിച്ചുപോരുന്നു. അശ്ലീലചിത്രങ്ങളലല്ലാത്തവയിൽ ചുംബനം നിരോധിക്കുന്നുണ്ടൊ? നിയമങ്ങളിലെവിടെയെങ്കിലും ചുംബനം നിരോധിക്കപ്പെട്ടിട്ടുണ്ടൊ?  നമ്മുടെ ബസ്സുകളിൽ സ്ത്രീകളെ ശല്യപ്പെടുത്തുന്നതൊ അവരെ കാർന്നുതിന്നുന്ന മുനയുള്ള നോട്ടങ്ങളൊ, പബ്ലിക്കിൽ മലമൂത്ര വിസർജ്ജനമൊ; പുകവലിയൊ, മതങ്ങൾക്ക്‌ ബലിയാടായുള്ള ദുരഭിമാനക്കൊലയൊ മറ്റൊ അല്ല, ഇത്തരക്കാർക്ക്‌ സഹിക്കാൻ കഴിയാത്തത്‌ രണ്ടുപേർ അന്വോന്യം ഇഷ്ടത്തോടെ സമ്മതത്തൊടെ ചെയ്യുന്ന ചുംബനമാണ്! അന്യന്റെ സഹോദരിയിൽ ഇവർക്ക്‌ തോന്നുന്ന കപടസദാചാരത്തിൽ നിന്നുമാലോചിക്കണം എത്രത്തോളമായിരിക്കും ഇവരുടെ സ്വന്തം സഹോദരിമാർ അനുഭവിക്കുന്ന പുരുഷമേധാവിത്വം എന്നത്‌.

"ചുംബനവും സദാചാരവും - ചില സ്ത്രീ (പക്ഷ) ചിന്തകൾ" എന്ന ലേഖനം കുറച്ചു ദിവസങ്ങൾക്ക്‌ മുൻപ്‌ വായിക്കാനിടയായി. മകളുടെ ഇഷ്ടത്തോടെ അനുവാദത്തോടെ അവളെ ചുംബിക്കുന്നതിൽ ഒരിഷ്ടക്കേടും ഇല്ലെന്ന് തുറന്ന് പ്രകടിപ്പിച്ച ഒരമ്മയുടെ മനസ്സ്‌ അവിടെ എനിക്ക്‌ കാണാൻ കഴിഞ്ഞു. ഒരു പൊതുസ്ഥലത്ത്‌ പ്രണയിതാക്കൾ അടുത്തിടപഴകുന്നുണ്ടെങ്കിൽ അത്‌ വീട്ടുകാരറിഞ്ഞാൽ പ്രശ്നമില്ല അല്ലെങ്കിൽ പ്രശ്നമില്ലാത്തത്ര സ്വകാര്യതയെ അവർക്കിടയിലുള്ളു എന്ന് സാമാന്യബോധമുള്ളവർക്ക്‌ മനസ്സിലാകും. അപ്പോൾ ഇവിടെ പൊതുസ്ഥലത്ത്‌ പ്രണയിതാക്കൾ പാടില്ല എന്നതാണല്ലൊ ഇവരുടെ നിലപാട്‌. പാർക്കുകൾ ബീച്ചുകൾ തുടങ്ങിയവയുടെ നല്ലൊരു വശം എന്തെന്നാൽ ഇവയൊക്കെ  ലൈംഗികച്ചുവയില്ലാത്ത പ്രണയം ആസ്വദിക്കാൻ കഴിയുന്ന നല്ലൊരു ചുറ്റുപാട്‌ സമ്മാനിക്കുന്നു എന്നതാണ്. എന്നാൽ അവയൊക്കെ അനാശാസ്യം മാത്രമാണെന്നു പറയുന്ന കപടസദാചാരവാദികൾക്കെതിരെ ചുംബനം ഒരു സമരരീതിയായെടുക്കണമെങ്കിൽ അതിവുടുത്തെ സാഹചര്യം അതായതുകൊണ്ടാണ്. ഡൗൺ ടൗൺ എന്ന ഹോട്ടൽ അടിച്ചുതകർത്തതുമാത്രമല്ല, കപടസദാചാരം മറ്റ്‌ പലയിടങ്ങളിലും അസഹനീയമായതുകൊണ്ടാവണം ഞാനുള്പ്പെടുന്ന ഒരു കൂട്ടം യുവജനങ്ങൾ ചുംബനസമരത്തെ അനുകൂലിക്കുന്നത്‌. എന്നാൽ എടുത്തുപറയേണ്ട ഒരുകാര്യം കുറെയധികം ജനങ്ങളെങ്കിലും ഈ സമരരീതി തെറ്റിധരിക്കപ്പെട്ടിരുന്നു എന്നതാണ്. രണ്ട്‌ അപരിചിതരായ ആൺകുട്ടിയും പെൺകുട്ടിയും വന്ന് പരസ്പരം ചുംബിക്കുവാനുള്ള അവസരമല്ല ഈ പ്രധിഷേധസമരമെന്നും ഇത്‌ സദാചാര ഗൂണ്ടായിസത്തിനെതിരെയുള്ള പ്രതീകാത്മകമായ സമരമാണെന്നും പലരും മനസിലാക്കിയിരുന്നില്ല. ഒരേ ചിന്താഗതിയുള്ളവരെ സംഘടിപ്പിക്കുവാനും പ്രണയിതാക്കൾ ഉണ്ടെങ്കിൽ അവർ പരസ്പരം ചുംബിച്ച്‌ പ്രതിഷേധിക്കാനുമായിരുന്നു സംഘാടകർ തീരുമാനിച്ചിരുന്നത്‌ എന്നാണു ഞാനറിഞ്ഞ വസ്തുത. അതിനപ്പുറം പൊതുസ്ഥലത്ത്‌ ചുംബിച്ച്‌ പബ്ലിസിറ്റി നേടാനും കാമദാഹം തീർക്കാനും ഉള്ള ലൈസെൻസിനുവേണ്ടിയായിരുന്നില്ലിത്തരം സമരങ്ങൾ എന്ന് ഞാൻ മനസ്സിലാക്കുന്നു.
മത-രാഷ്ട്രീയ പാർട്ടികൾ സദാചാരകാവലാൾ ആകുന്ന സമൂഹത്തിൽ അവരുടെ നിലപാടുകൾ ഊഹിക്കാവുന്നതേയുള്ളു. ജനങ്ങളിൽ തെറ്റിധാരണയുണ്ടാക്കി അവരുടെ ശ്രദ്ദപിടിച്ചുപറ്റുന്നതിലായിരിക്കുമല്ലൊ അവരുടെ കണ്ണ്! എന്നാൽ വേറെ ഒരുകൂട്ടത്തിന്റെ വാദം മറ്റൊന്നാണ്; ചുണ്ടിൽ ചുംബിക്കുന്നത്‌ എല്ലായ്പ്പോഴും സെക്സും കവിളിലാണേൽ അത്‌ നിഷ്കളങ്കമായ സ്നേഹവും ആണെന്നാണിക്കൂട്ടർ പറയുന്നത്‌! മറ്റു ചിലരുടെ വാദം ചുംബിക്കുന്നത്‌ രഹസ്യമായിട്ടു മാത്രം പോരെ എന്നാണ്. അങ്ങനെയെങ്കിൽ രഹസ്യമായി സെക്സും ആകാമല്ലൊ?! ബന്ധങ്ങളുടെ ദൃഡതക്കും ചില മുൻകരുതലുകൾക്കും വേണ്ടിയായിരിക്കണം സെക്സിന്  വിവാഹമെന്ന ലൈസെൻസ്‌ നിയമം ഏർപ്പെടുത്തിയിരിക്കുന്നത്‌.
റെയിൽവെ സ്റ്റേഷൻ, എയർപ്പോർട്ട്‌ തുടങ്ങിയ സ്ഥലങ്ങളിൽ ചുംബനം ആശ്ലേഷണം തുടങ്ങിയ സ്നെഹപ്രകടനങ്ങൾ സാധാരണമാണ്. എന്നാൽ അവയൊക്കെ പൊതുസ്ഥലമാണെന്നകാര്യം മനസ്സിലാക്കെണ്ട ഒന്നാണ്.
അല്ലെങ്കിൽ തന്നെ യദാർത്ഥ പ്രണയിതാക്കളാരും പബ്ലിസിറ്റിക്കുവെണ്ടി നാലാൾ കാൺകെ ചുംബിക്കില്ല എന്നത്‌ ചിന്തിക്കാവുന്നതേയുള്ളു.

എന്റെ നിലപാടെന്തെന്നാൽ ചുംബനം സെക്സ്‌ അല്ല, അത്‌ നാലാൾ കാണണം എന്നാഗ്രഹിച്ച്‌ ചെയ്യേണ്ട ഒന്നല്ല; എന്നാൽ ചുംബിക്കുന്നത്‌ മറ്റൊരാൾ കണ്ടു എന്ന കാരണത്താൽ നിയമം കയ്യിലെടുക്കുന്നത്‌ തികച്ചും കപട സദാചാരമാണ്. അതാണ് മലയാളിയുടെ സംസ്കാരമെങ്കിൽ അതിനെ ഞാൻ എതിർക്കുന്നു. ബീച്ചിലും പാർക്കുകളിലും ലൈഗീകച്ചുവയില്ലാത്ത വൈകാരികമായ കളങ്കമില്ലാത്ത പ്രണയങ്ങൾ സ്വയ്‌ര്യമായി വിഹരിക്കട്ടെ. അന്യന്റെ സ്വകാര്യതകൾ വ്യക്തിസ്വാതന്ത്രങ്ങൾ എന്നിവ മറ്റുള്ളവർ തലയിടാതെ അവ നിയമത്തിന്റെ വഴിയിൽ സഞ്ചരിക്കട്ടെ. ചുബനം, അനാശാസ്യം, പ്രണയം, ലൈംഗികത എന്നിവക്ക്‌ അതിന്റേതായ വേർത്തിരിവ്‌ കൈവരട്ടെ.. പ്രാകൃതമായ വൈകല്യം നിറഞ്ഞ സംസ്കാരങ്ങൾ ആധുനിക സാന്മാർഗ്ഗികതക്ക്‌ വഴിമാറട്ടെ..!

Monday, 3 June 2013

ഒരാധൂനികകവിത!

എൺപതുകളിൽ തൊണ്ണൂറുകളിൽ ഉണ്ട്‌,
യാചകരവർ..ഭവനങ്ങൾതോറും  കയറിയിറങ്ങുന്നവർ..
വഴിവക്കിൽ, പീടികത്തിണ്ണയിൽ പിന്നെ ദേവാങ്കണത്തിൽ..
ഫ്രൈഡ്‌ റൈസും ചിക്കനുമല്ലൊരാഹാരവറ്റിനായി, ഉടുതുണിക്കായ്‌..

എന്നാലിന്നീ മുഖപുസ്തകച്ചുമരിൽ ചാരിനിൽക്കുവിൽ,
കേൾക്കാ മതിലും ശോചനീയമായ യാചന:
'ലൈക്കടിക്കൂ പ്ലീസ്‌, കമന്റടിക്കൂ പ്ലീസ്‌, പിന്നൊരു
ഷെയർ മതി.. അതുമതീ..' യാജകർ തീർന്നില്ലിനിയുമൊ;
"ആഡ്‌ മീ അസ്‌ യുവർ ഫ്രെണ്ട്‌, ബ്ലോക്കിഡ്‌ ഫോർ വണ്ണിയർ!"
സത്യത്തിലിവർ തമ്മിലെന്തുവ്യത്യാസമെന്റെ സുക്കർബെർഗമ്മാവാ..?!!

ഇനിവേറെ ചില താളുടമകളുണ്ടിവിടെ,
മുതലാളിത്വ ഭൂർഷ്വാസികൾ.. ആട്ടിനെ പട്ടിയാക്കുന്നോർ..:
'അച്ചനെ, കൊച്ചച്ചനെ പിന്നവന്റെ അമ്മേടെ....
അവന്റമ്മേടെ വീട്ടിന്റെ തൊട്ടടുത്ത വീട്ടിലെ
വിസകിട്ടിയിരിക്കുന്ന അമ്മാവനെ ഇഷ്ടമുള്ളോർ
ലൈക്കിടൂ, കമന്റിടൂ, പിന്നൊരു ഷെയറിനുതുല്ല്യം
ആയിരം കോഴിമുട്ട പുഴുങ്ങിയത്‌..!'

ഒരുവൾ ടെക്സ്റ്റ്‌ ബുക്കാണെന്ന് കരുതി ഫേസ്ബുക്കിൽ,
"പഠിക്കാനെന്തുണ്ട്‌?" "നല്ല ജാടയും.. മൾട്ടി-പ്രണയവും..
പിന്നെ ജനിതകശാസ്ത്രവും..!"
അവളൊരു 'ഹായ്‌' മെസ്സേജയച്ചു സമപ്രായനെന്നുധരി-ച്ചോരാൺപിറന്നോന്..
അതുകിട്ടിയ കൗമാരത്തിൻ മുഖമ്മൂടിയിൽ
സീസി അടഞ്ഞമ്മാവനിങ്ങനെപാടി: 'ഒഹോ.. ലഡ്ഡുപൊട്ടീ....!'

(  കഞ്ചാവ്‌ കിട്ടീല്ലാ.. പകരം അച്ചച്ചൻ വലിച്ചേന്റെ ബാക്കി കാജാ മിന്നിച്ചോണ്ടെഴുതീതാ.. സംഗതി പഴേതുതന്നെ ആധൂനികമായപ്പൊ ഇങ്ങനായീന്ന് മാത്രം! എങ്ങനൊണ്ട്‌?!!  )

ലേബൽ:അച്ചച്ചന്റെ  വി‌സകിട്ടിപ്പോയിട്ട്‌ പത്തുവർഷത്തിലേറെയായി. വീണ്ടും കുത്തിപ്പൊക്കിയതിനു ക്ഷമാപണം.!

Friday, 7 December 2012

തൊഴിൽ രഹിതരായ യുവതികൾക്ക്‌ പുതിയ ബിസിനെസ്സ്‌ അവസരവുമായി കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രാലയം വരുന്നു!


ന്യൂ-ഡെൽഹി : തൊഴിൽ രഹിതരായ യുവതികൾക്ക്‌ പുതിയ ബിസിനെസ്സ്‌ അവസരവുമായി കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രാലയം.
 
വ്യവസായം : വിവാഹം

യോഗ്യത : നോട്ട്‌ ആപ്ലിക്കബിൾ

വ്യവസായ മേഖല : ഭർത്താവിന്റെ വീട്‌

ശമ്പളം : ഭർത്താവിന്റെ മാസശമ്പളത്തെ ആശ്രയിച്ചിരിക്കും!

പൊസിഷൻ/ജോലിസ്താനം : ഭാര്യ (ഭാര്യയുദ്ദ്യോഗം)

ജോലി(വിശദവിവരങ്ങൾ) : വീട്‌ മേൽനോട്ടം, ഭരണം(ഭർത്താവിനു മേൽ!), ലഹള(പാത്രം എറിഞ്ഞുടക്കൽ തുടങ്ങിയവ),   പ്രസവം

താൽപര്യമുള്ളവർ ബയോഡേറ്റ സഹിതം അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ 2013 ജനുവരി മുതൽ ക്ഷണിച്ചുകൊള്ളുന്നു. ഒൺല്യ്‌ൻ അപേക്ഷളും സ്വീകരിക്കപ്പേടുന്നതായിരിക്കും! വേഗമാകട്ടെ!

ലേബൽ: ഭാര്യമാർക്ക്‌ മാസവരിമാനം നൽകണമെന്ന നിയമവുമായ്‌ കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രാലയം വരുന്നു.  ചുരുക്കം പറഞ്ഞാൽ യന്ത്രത്തിൽ പണം ഇട്ട്‌ പെപ്‌സി വാങ്ങിക്കുടിക്കുമ്പോൾ ഉള്ള അനുഭൂതിയായിരിക്കും ഇനി ഭാര്യാ-ഭർതൃ ബന്ധം എന്ന് കേൾക്കുമ്പോൾ.
ഭർത്താവിനു 'മാത്രം' ആവിശ്യമായ പ്രസവം, ഭക്ഷണം തുടങ്ങിയവക്കുള്ള പലിശയും ശമ്പളവും ഭാര്യക്ക്‌ നൽകുമ്പോൾ തിരികെ സംരക്ഷണത്തിനും വീട്ടിൽ താമസതിനുള്ള വാടകയും മറ്റും തിരിച്ചും നൽകണമല്ലോ അല്ലേ?
സ്ത്രീകളുടെ വോട്ടിൽ ഉന്നം വച്ചാണിങ്ങനെയൊരു ബിൽ എങ്കിൽ ബഹുമാനപ്പേട്ട ഭരണ കാപാലികന്മാരെ നിങ്ങൾക്ക്‌ തെറ്റി! സാമ്മാന്യ ബുദ്ദിയും വിവരവും ഉള്ള ഒരു സ്ത്രീകളും ഇതിനു കൂട്ട്‌ നിൽക്കില്ല. സ്ത്രീയെ കിടപ്പ്‌മുറിയിലെ വെറുമൊരു യന്ത്രമായ്‌ കാണുന്നവർക്ക്‌ മാത്രമെ ഇങ്ങനെ ഒരു ആശയത്തെ പിന്താങ്ങാൻ കഴിയൂ. എന്നാൽ ഒരു കാര്യം വ്യക്ത്മാണ്. അവർക്ക്‌(ക്കേന്ദ്ര വനിത-ശിശു ക്ഷേമമന്ത്രാലയം) എന്തൊക്കെയൊ നല്ല കാര്യങ്ങൾ ചെയ്യണമെന്നുണ്ട്‌. തമസ്സിൽ നിന്ന് വെളിച്ചത്തിലേക്ക്‌ വ്വന്ന് അവക്കതിനാകട്ടെ എന്നു ആശംസിക്കുന്നു.