Monday 3 June 2013

ഒരാധൂനികകവിത!

എൺപതുകളിൽ തൊണ്ണൂറുകളിൽ ഉണ്ട്‌,
യാചകരവർ..ഭവനങ്ങൾതോറും  കയറിയിറങ്ങുന്നവർ..
വഴിവക്കിൽ, പീടികത്തിണ്ണയിൽ പിന്നെ ദേവാങ്കണത്തിൽ..
ഫ്രൈഡ്‌ റൈസും ചിക്കനുമല്ലൊരാഹാരവറ്റിനായി, ഉടുതുണിക്കായ്‌..

എന്നാലിന്നീ മുഖപുസ്തകച്ചുമരിൽ ചാരിനിൽക്കുവിൽ,
കേൾക്കാ മതിലും ശോചനീയമായ യാചന:
'ലൈക്കടിക്കൂ പ്ലീസ്‌, കമന്റടിക്കൂ പ്ലീസ്‌, പിന്നൊരു
ഷെയർ മതി.. അതുമതീ..' യാജകർ തീർന്നില്ലിനിയുമൊ;
"ആഡ്‌ മീ അസ്‌ യുവർ ഫ്രെണ്ട്‌, ബ്ലോക്കിഡ്‌ ഫോർ വണ്ണിയർ!"
സത്യത്തിലിവർ തമ്മിലെന്തുവ്യത്യാസമെന്റെ സുക്കർബെർഗമ്മാവാ..?!!

ഇനിവേറെ ചില താളുടമകളുണ്ടിവിടെ,
മുതലാളിത്വ ഭൂർഷ്വാസികൾ.. ആട്ടിനെ പട്ടിയാക്കുന്നോർ..:
'അച്ചനെ, കൊച്ചച്ചനെ പിന്നവന്റെ അമ്മേടെ....
അവന്റമ്മേടെ വീട്ടിന്റെ തൊട്ടടുത്ത വീട്ടിലെ
വിസകിട്ടിയിരിക്കുന്ന അമ്മാവനെ ഇഷ്ടമുള്ളോർ
ലൈക്കിടൂ, കമന്റിടൂ, പിന്നൊരു ഷെയറിനുതുല്ല്യം
ആയിരം കോഴിമുട്ട പുഴുങ്ങിയത്‌..!'

ഒരുവൾ ടെക്സ്റ്റ്‌ ബുക്കാണെന്ന് കരുതി ഫേസ്ബുക്കിൽ,
"പഠിക്കാനെന്തുണ്ട്‌?" "നല്ല ജാടയും.. മൾട്ടി-പ്രണയവും..
പിന്നെ ജനിതകശാസ്ത്രവും..!"
അവളൊരു 'ഹായ്‌' മെസ്സേജയച്ചു സമപ്രായനെന്നുധരി-ച്ചോരാൺപിറന്നോന്..
അതുകിട്ടിയ കൗമാരത്തിൻ മുഖമ്മൂടിയിൽ
സീസി അടഞ്ഞമ്മാവനിങ്ങനെപാടി: 'ഒഹോ.. ലഡ്ഡുപൊട്ടീ....!'

(  കഞ്ചാവ്‌ കിട്ടീല്ലാ.. പകരം അച്ചച്ചൻ വലിച്ചേന്റെ ബാക്കി കാജാ മിന്നിച്ചോണ്ടെഴുതീതാ.. സംഗതി പഴേതുതന്നെ ആധൂനികമായപ്പൊ ഇങ്ങനായീന്ന് മാത്രം! എങ്ങനൊണ്ട്‌?!!  )

ലേബൽ:അച്ചച്ചന്റെ  വി‌സകിട്ടിപ്പോയിട്ട്‌ പത്തുവർഷത്തിലേറെയായി. വീണ്ടും കുത്തിപ്പൊക്കിയതിനു ക്ഷമാപണം.!